2018 സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

പ്രളയത്തിന്റെ വേദനകള്‍....(1)

പ്രളയത്തിന്റെ വേദനകള്‍....(1)


ഓഗസ്റ്റ് 16
കനത്ത മഴപെയ്യുകയായിരുന്നു....
പ്രകൃതിയെ അത്രമേല്‍ സ്‌നേഹിക്കുന്നതുപോലെ.
പതിവു ജോലികള്‍ക്കായി പോകുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാറില്ല.
മഴയുടെ താളത്തില്‍ തിരിച്ചെത്തിയപ്പോള്‍ പതിവിലും വിപരീതമായി
നിരവധി മിസ്ഡ് കാളുകള്‍.....
പേരെഴുതി ചേര്‍ത്തുവെച്ച നമ്പറുകളെക്കാളും കൂടുതല്‍
അപരിചിതമായ നമ്പറുകളാണ് അധികവും
തിരിച്ചു വിളിച്ചുതുടങ്ങിയപ്പോള്‍ മറുതലയ്ക്കല്‍
വെപ്രാളത്തിന്റെ, ഭീതിയുടെ, വേദനയുടെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത
നൊമ്പര വാര്‍ത്തകള്‍....
കൊണ്ടുപോയി ഞങ്ങളുടെ കൂട്ടുകാരെ.....
കൊണ്ടുപോയി ഞങ്ങളുടെ അയല്‍ക്കാരെ....
ഒറ്റയടിക്ക് ഇല്ലാതായത് മൂന്ന് വീടുകള്‍....
കാണാതായത് പത്ത് ജീവനുകള്‍.....
പ്രകൃതി വികൃതി കാണിച്ചു....
ഭക്തര്‍ കയറുന്ന ആതവനാട് കുന്നിന്റെ ഒരു ഭാഗത്ത് വലിയ ഉരുള്‍പൊട്ടല്‍.... മനുഷ്യ ജീവനുകള്‍ മണ്ണിനടിയിലായി കുത്തിയൊലിച്ചുപോയി.
വാക്കുകള്‍ അവസാനിപ്പിച്ചു തുടങ്ങിയതും വേഗത്തില്‍ ഓടിയെത്തി.
വലിയ ആള്‍ക്കൂട്ടം... യന്ത്രക്കൈകള്‍ മണ്ണിളക്കുന്നു....
പ്രിയപ്പെട്ടവരെ പിടികൂടാന്‍ കഴിയുമെന്ന പ്രാര്‍ത്ഥനയില്‍ പ്രദേശവാസികള്‍.....
രക്ഷപ്പെടുത്തിയവരെ കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍....
അപ്പോഴേക്കും മണ്ണിലേക്ക് തിരിച്ചെടുത്തു കുഞ്ഞുവാവയുടെ ചലനമറ്റ ശരീരം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. മരണ സംഖ്യ അഞ്ചിലേക്ക്........തിരച്ചിലുകള്‍ തുടരുന്നു. അഗ്നി രക്ഷാ സേനയും, പോലീസും, നാട്ടുകാരും..... നേതൃത്വം നല്‍കി എം.എല്‍.എ.യും.
മാധ്യമങ്ങള്‍ എത്തിതുടങ്ങി....
വാര്‍ത്ത പുറം ലോകത്ത് എത്തിയതോടെ
നിയന്ത്രിക്കാന്‍ കഴിയാത്ത ജനകൂട്ടം...
അതിനിടയില്‍ വീണ്ടും മലമുകളില്‍ വന്‍ ശബ്ദം
വീണ്ടും ഉരുള്‍പൊട്ടല്‍..വെള്ളപ്പാച്ചില്‍..
സുരക്ഷിതമായി ഓടിമാറുമ്പോഴും...
മഴ തിമിര്‍ത്തുകൊണ്ടേയിരിക്കുന്നു.....
വൈകീട്ട് അവസാനിപ്പിക്കുമ്പോഴേക്കും
ഏഴു ജീവനുകള്‍ പൊലിഞ്ഞുപോയി...
ഇനിയും മൂന്നുപേരെകൂടി കണ്ടെത്തണം.
കനത്ത മഴയും, വെളിച്ചക്കുറവുമായതോടെ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
നിങ്ങളുടെ അവഗണനയാണ് ഞങ്ങളുടെ അയല്‍ക്കാരുടെ ജീവനെടുത്തത്.
അധികാരികളോട് പറയുന്ന വാക്കാണിത്.
മറുതലയ്ക്കല്‍ പൊട്ടിച്ചെടുക്കാന്‍ അനുമതി നല്‍കിയ കുന്നിന്റെ താഴ് വരയാണിത്.
പാതാളത്തോളം താഴ്ത്തിയെടുത്ത്
കച്ചവടക്കണ്ണുമായി നടക്കുന്ന കാലത്ത്
ആര് ആരെ ശ്രദ്ധിക്കാനാണ്....
മണ്ണില്‍ പുതഞ്ഞ രൂപങ്ങളും, ശരീരം വേര്‍പെട്ട കാഴ്ച്ചകളും,
എന്താണ് സംഭവിച്ചതെന്ന് അറിയാതെ ലോകത്തോട് വിടപറഞ്ഞവരും..
രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത ദേഹങ്ങള്‍
കഴുകി വൃത്തിയാക്കാന്‍ സന്മനസ്സുമായി നിന്ന
നെന്മാറ ആസ്പത്രിയിലെ മാലാഖമാരും...
ദുരന്തമുഖത്തെ വലിയ ദുഖ കാഴ്ച്ചകളുമായി
ഒരു ദിനം പിന്നിടുമ്പോഴും.......
കണ്ണുകളില്‍ ഉറക്കമെത്തുന്നില്ല...

അവരുടെ ചോദ്യം മുഴങ്ങുകയാണ്.
ചിലതിനോടുള്ള അശ്രദ്ധയും, അവഗണനയുമാണ്
ഇവരുടെ ദുരിതത്തിന് കാരണം.... 















2014 നവംബർ 19, ബുധനാഴ്‌ച

ഈ സായം സന്ധ്യിൽ
ചുകപ്പു കുപ്പായമണിഞ്ഞു
വെയിൽ താഴുമ്പോൾ
പങ്കു വെച്ചതും പറഞ്ഞതും
വെറും സ്നേഹം മാത്രം.....
ഒര്ക്കുവാൻ കഴിഞ്ഞത്
നല്ല കാര്യങ്ങലകാം
മറക്കുന്നത് മരണത്തോടെ യാണെങ്കിലും
നമ്മള്കിടയിൽ വെറുതെ എന്തിനു
വേവലാതികൾ....
നിഷ്പ്രഭമായ ജീവിത സുഗതിനായി
ഇവടന്ന് വന്നുവെന്നോ
എവിടേക്ക് പോകുന്നുവെന്നോ
അറിയാതെ ഉഴലുന്ന ഈ നിമിഷത്തിൽ'
പങ്കു വെക്കാൻ സന്തോഷം മാത്രം
പറഞു വെച്ചതും നല്ല വാക്കുകൾ മാത്രം
മനസ്സിൽ ഇടം നൽകിയവർ
നല്കിയ സമ്മാനങ്ങൾ ഒര്തെടുക്കു്പോൾ
മനസിനുണ്ടാകുന്ന സുഗങ്ങളെല്ലാം
നാളയുടെ പ്രതീക്ഷകളാണ്
സഫലമാകട്ടെ ആ സ്വപ്നവും
പ്രതീക്ഷകളും ജീവിതാവസാനം
വരെ....
എന്നും കൂട്ടായി,,,

2014 ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

ജീൻസ് 
ശാരീരം മറക്ക പെടെണ്ടാതില്ലെന്നു
കരുതുന്നവരുടെ കാലത്ത്.....
അതിർക്കതിരിക്കുന്നതാണ് നല്ലത്....

മനസ്സിൽ തോന്നിയാൽ പോലും
തുറന്നു പറയാൻ പറ്റാത്ത കാലമാണ്....
മാറ് മറക്കാത്ത കാലത്ത് നിന്ന്
മാറ് മറച്ച കാലത്ത്തെയപ്പോൾ
അതും എതിര്ക്കുന്നവരുടെ കാലമാണ് ....
ആലപിച്ച ഗാനത്തിൽ വെച്ചു
ഏറ്റവും മധുര തരം എന്ന് വിശേഷിപ്പിച്ചാൽ
വാസ്തവത്തിൽ
ഞാനും ഒരു പുരുഷ മൃഗമാകും
മറ്റുള്ളവരെ വിഷമിപ്പിക്കാൻ ഞാനില്ല
വിഷമത്തിന്റെ വിഷയത്തിൽ
വിഷണ്ണനായി ഇരിക്കാനും
എന്നാലും എന്റെ ജീന്സേ...
നിനക്കി നഗുന്നത് മനുഷര്ക്ക് തന്നെയാണ്
മനുഷ മൃഗങ്ങള്ക്കല്ല....

2013 സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

ഈ ഓണത്തിന് അങ്ങനെ അവളും പുറത്തായി

ഈ ഓണത്തിന് അങ്ങനെ അവളും പുറത്തായി
രണ്ടു വര്ഷം മുന്പ് ഓണ നിലാവ് തെളിജപ്പോൾ
പുറത്തായത് അവളുടെ ചേച്ചിയായിരുന്നു
വെളുത്തു ഒരുണ്ട് വീടിന്റെ അടുക്കളയുടെ
ഒരു കോണിൽ കഴിഞ്ഞതനവൽ
ഈ ഓണത്തിന് കൊച്ചനുജതിയെയും
എന്റെ വീട്ടുകാർ തള്ളി പുറത്താക്കി
കാലം വളര്ന്നത്രേ
ലോകം മാറിയത്രെ
പുതിയ ഒരാൾ അകത്തു കയറിയപ്പോൾ
പഴ്യവയെ പരിചെടുക്കുനത്
വളര്ച്ചയാണോ
എനിക്കറിയില്ല
വീട്ടിലേക്കു മൂളൽ സബ്ധവുമയി
കയറിവന്ന ഓണ ഓഫർ
ഒരു മിക്സെർ ഗ്രന്ടെർ
വീട്ടുകാരുടെ മുകത്ത്
പുഞ്ചിരി തൂകിയെങ്കിലും
പുറത്തായ അമ്മിയും, കുഴവയും
അരകല്ലും നല്കിയ സ്വാദ്
മറക്കില്ല ഒരിക്കലും 

2013 ഓഗസ്റ്റ് 31, ശനിയാഴ്‌ച

എന്നെ മനസ്സിലായോ?

കഴിഞ ഒരു ദിവസം ഒറ്റപ്പാലം പി.കെ ദാസ്‌ മോമ്മോരിയാൽ ആശുപത്രിയിൽ പോയിരിന്നു ഒരു രോഗിയെ കാണാനായി. പടികൾ കയറി തുടങ്ങിയപ്പോൾ ഒരു പ്രസന്നവധമായ  പുചിരിയോടെ കോട്ടും സ്തെതെസ്കൊപ്പും ഇട്ട് ഇറങ്ങി വരുന്നുണ്ടയിരിന്നു ഒരു ഡോക്ടർ. ചെറിയ ഒരു പുഞ്ചിരി മാത്രം ഞാനും തിരിച്ചു നല്കി.
പിന്നീട് ഞാൻ മടങ്ങി വരുമ്പോൾ എന്നെ കാത്തു നില്ല്കുന്നുടയിരിന്നു ആ ഡോക്ടേർ.
എന്നോട് ഒരു ചോദ്യം.
നിങ്ങൾ മുജീബ് ആണോ?.
 അതെ എന്ന് ഞാൻ.
" എന്നെ മനസ്സിലായോ?
പേര് പറയു
 ആ മറുപടിയിലും എനീക്കു ഡോക്ടേറെ തിരിച്ചറിഞ്ഞില്ല.
ഒര്തെടുക്കാൻ എന്നോട് പറഞു
പക്ഷെ ഇ മുഖം എന്റെ ഓർമയിൽ കാണാൻ കഴിജില്ല.
അവസാനം എന്നോട്
നിങ്ങൾ എന്ത് സാമൂഹ്യ പ്രവര്തകനാണെന്ന്.
 ഞാൻ മറുപടി പറഞ്ഞില്ല.
ഡോക്ടർ ക്ക് എന്താണ് വേണ്ടത്.
 അപ്പോൾ ഡോക്ടർ
 കാന്റീനിൽ പോയി ഒരു ചായ കുടിക്കാം.
ചെറു പുഞ്ചിരിയോടെ ആവാം പക്ഷെ ഞാൻ ചായ കുടിക്കാറില്ല.
അത് സാരമില്ല ഒരു ചെറിയ കടം വീട്ടാനുണ്ട് കാന്റീനിൽ പോകാം.
അവസാനം കാന്റീനിൽ പോയി ഒരു ചായയും രണ്ടു ഉഴുന്ന് വടയും ഡോക്ടർ ഓർഡർ കൊടുത്തു
രണ്ടും വന്നു മേശ പുറത്തു നിരത്തി വെച്ചു
കഴിചോള്.
എഴുന്നു വട കഴിക്കുവാൻ തുടങ്ങി
ചൂടുണ്ടോ
ഹാ കുറച്ചുണ്ട്
എന്നാൽ ഇനി എന്നെ ചോടോടെ പരിചയപെടുത്താം
കൊണ്ടിരിക്കുന്നതിനിടയിൽ പറഞ്ഞു.
ജോലി കിട്ടിയപ്പോൾ തങ്ങളുടെ സംഘടനയിൽ മെഡിക്കൽ ക്യാമ്പിനു വന്നത് ഓര്ക്കണം.
എന്റെ നെയിം ".........."  എങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഓർമ്മകൾ ഓടി വന്നു
ആണ് ഡോക്ടർ ക്യാമ്പിലേക്ക് എന്റെ ഇരുചക്ര സകടതിറെ പുറകിലിരുന്നയിരുന്നു.
ആ  ഒരു ഓര്മ പെടുതലിന്റെ ദിനമായിരുന്നു. ഒരു പുതിയ സൌഹര് ദത്തിന്റെ തുടക്കമായിരുന്നു ഓർമകളിൽ എപ്പോഴോ നല്കിയ ''ഒരു ഗുഡ് സർട്ടിഫിക്കറ്റ് '' എന്ന് ഒരു ചെറു പുഞ്ചിരിയായി എന്നിലേക്ക്‌ കടന്നു വന്നതുപോലെ.....
ഓർമകൾ എന്നും അങ്ങനയാണ്‌. ചിലപ്പോൾ സന്തോഷത്തിന്റെ വക്കത്താകും ചിലപ്പോൾ ദുക്കത്തിന്റെയും എന്നാലും ഓർമകൾ എന്നും ഒരു അനുഗ്രഹമാണ് എന്നാണ് എന്റെ പക്ഷം. അങ്ങനെ ഒരു ഓർമയുടെ ഓളത്തിലാണ് ഞാൻ ഈ നിമിഷം .

2013 ഓഗസ്റ്റ് 10, ശനിയാഴ്‌ച

ഓർമ്മകൾ ഓമനിച്ച എന്റെ ബാല്യകാലം

ഓർമ്മകൾ ഓമനിച്ച
എന്റെ ബാല്യകാലം

ഈ പടവരംബുകലയിരുന്നു
മലയ ഭഗവതിയുടെ കുന്നിൽ മുകളിലേക്ക് 
പാഞ്ഞു കയറിയതും 
ഒരുത്തന പാരയിലൂടെ 
ഇലകൾ വെച്ച് ഒരുതിയിരങ്ങിയതും
ചുവന്നു തുടുത്തു ചനദി പൊട്ടിയതും
പടവരംബുകളിലെ കഴായ് കൽ ചാടികടക്കുമ്പോൾ
കാലിടറി വീണു മുട്ടിൽ ചോര പൊടിഞ്ഞതും
കൊയ്തോഴിജ്ജ പാടത്തിന്റെ 
പുന്നെല്ലിൻ മണവുമായി
വാഴയിലയിൽ വിഭവമായി പുത്തിരി ഉണ്ടതും
എന്റെ ഉമ്മുമയുടെ കൈപുന്നൈയം 
ഞാൻ അറിഞ്ഞതും 
എല്ലാം ഇന്നലകൾ പോലെ എന്റെ മനസിലൂടെ ഓടിയെത്തി...
ഈ പെരുന്നാൾ ദിനത്തിലെ ഒത്തുചേരലിൽ
ഒരു ഒര്മയായി
ഇതും എന്റെ മനസ്സിൽ വന്നുകൂടി
ആ പഴയ പച്ചപ്പ്‌ വിരിച്ച പടവരംബതുകൂടി 
ഒരു വട്ടം കൂടി നഗ്ന പടകാനായി 
നടന്നപ്പോല്ൽ 

2013 ജൂലൈ 26, വെള്ളിയാഴ്‌ച

20 മണിക്കൂര്‍ പണിയെടുത്തിട്ട് 20 ഉറുപ്പിക പോലും കിട്ടാത്തവര്‍

അത്താഴമൊക്കെ കഴിഞ്ഞ് അയാള്‍ അവളെ അടുത്തുവിളിച്ചു. 'ഇന്ന് എത്രയായി?'
അവള്‍ കണക്കുകള്‍ നിരത്തി:'ഭക്ഷണം പാകം ചെയ്യലും പാത്രം വൃത്തിയാക്കലും - 20 ഉര്‍പ്യ.
അലക്കല്‍ - 20 ഉര്‍പ്യ.
കുഞ്ഞിനെ നോക്കല്‍(ഉറക്കുന്നതടക്കം)- 20.
ഇസ്തിരിയിടല്‍ - 5 ഉര്‍പ്യ.
നിലം ഇന്ന് തുടച്ചു, ആ വകയില്‍- 10.
അങ്ങനെ മൊത്തം 75 ഉര്‍പ്യ.'
അയാള്‍ 100 രൂപ കൊടുത്തു.
'ചില്ലറയില്ല..' അവള്‍ പറഞ്ഞു.
'അത് നാളത്തെ വര്‍ക്കില്‍ കണക്ക് വെക്കാം.'
'ശരി, അപ്പോള്‍ ഇനി ഉറങ്ങാമല്ലേ...'
'ഉറങ്ങാം...'
ലൈറ്റണച്ച് കെട്ടിപ്പിടിക്കും നേരം അയാള്‍ അവളോട് ചോദിച്ചു: 'പ്രിയതമേ, ഇതിനും കൂലി വേണോ..'
അവള്‍ അയാളെ ചേര്‍ത്തുപിടിച്ചു. 'പ്രിയനേ. ഇത് ജോലിയല്ലല്ലോ.. സ്‌നേഹമല്ലേ. സ്‌നേഹം..'

ഇത് കഥയല്ല. വരുംകാലത്ത് കേരളത്തില്‍ ഭാര്യയും ഭര്‍ത്താവും ഉറങ്ങുംമുമ്പ് സംസാരിച്ചേക്കാവുന്ന ഒരു സംഭാഷണശകലമാണ്. വീട്ടുജോലിക്ക് ഭാര്യമാര്‍ക്ക് ശമ്പളം കൊടുക്കുന്ന നിയമനിര്‍മാണം ഉണ്ടായാല്‍ സംഭവിക്കാവുന്ന കാര്യമാണ് മേല്‍സൂചിപ്പിച്ചത്. കേന്ദ്ര വനിത-ശിശുക്ഷേമവകുപ്പ് മന്ത്രി കൃഷ്ണതിരാഥ് 'ഹൗസ്‌വൈഫു'മാര്‍ക്ക് പ്രതിഫലം നല്‍കാനുള്ള ഒരു നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായി മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഭര്‍ത്താവിന്റെ വരുമാനത്തില്‍ നിന്ന് ഒരു വിഹിതം എല്ലാ മാസവും നിയമപരമായി വീട്ടമ്മമാരായ ഭാര്യമാര്‍ക്കും ലഭ്യമാക്കുന്നതാണു പദ്ധതി. അങ്ങനെ വന്നാല്‍ പുരുഷന്മാര്‍ ഇനി തങ്ങളുടെ വിഴുപ്പലക്കാനും ഭക്ഷണം കഴിച്ച പാത്രങ്ങള്‍ വൃത്തിയാക്കുന്നതിനും അടിച്ചുവാരുന്നതിനും ഒക്കെ സ്ത്രീക്ക് കണക്കിനനുസരിച്ച് പ്രതിഫലം നല്‍കേണ്ടി വരും.വിവാഹശേഷം 365 ദിവസവും യാതൊരു വിശ്രമവുമില്ലാതെ (പനി തുടങ്ങിയ അസുഖങ്ങളാണ് ഇപ്പോള്‍ ഗൃഹനാഥകളുടെ ലീവ് കിട്ടാനുള്ള ഏകപ്രതീക്ഷ!) നടു പൊട്ടുന്ന പണിയെടുപ്പിനെയാണ് വീട്ടുജോലി എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. കൃത്യമായി 33 തരം വീട്ടുജോലികളുണ്ട്. ഭക്ഷണമുണ്ടാക്കല്‍, വീടും പരിസരവും വൃത്തിയാക്കല്‍, അലക്കല്‍, കുഞ്ഞുങ്ങളെ നോക്കല്‍ എന്നിവയൊക്കെ ഈ മുപ്പത്തിമൂന്നില്‍ പെടും. കുടുംബത്തിനകത്തുള്ളവരെ കൂടാതെ സന്ദര്‍ശകരായി എത്തുന്നവരും വീട്ടുജോലിഭാരത്തിന്റെ ഗ്രാഫ് കുത്തനെയുയര്‍ത്തുന്നുണ്ട്. സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് നടുവേദനയില്‍ കാതങ്ങളോളം മുന്നില്‍ വരുന്നതിന്റെ പ്രധാനകാരണം വിശ്രമരഹിതജോലികളാണ്. ഒരു രാജ്യത്തിന്റെ കെട്ടുറപ്പിന് സ്ത്രീകള്‍ ചെയ്യുന്ന ഏറ്റവും വലിയ സംഭാവനയായാണ് കൂലിയില്ലാപ്പണിയെ വിദഗ്ദര്‍ കാണുന്നത്. പുരുഷനും സ്ത്രീയും കൂടി 17 ലക്ഷം കോടി ഡോളറിന്റെ പൈസയില്ലാപ്പണി ലോകത്ത് ചെയ്യുന്നുണ്ട്. ഇതില്‍ സ്ത്രീയുടെ സംഭവന 11 കോടി! നമ്മുടെ രാജ്യത്ത് 6800 കോടിഡോളറാണ് സ്ത്രീസംഭാവന. എന്തായാലും പകലന്തിയോളം വീട്ടില്‍ പണിയെടുക്കേണ്ടി വരികയും വീട്ടിലേക്ക് വരുമാനം കൊണ്ടുവരുന്നില്ലെന്ന് കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വരുന്ന ലക്ഷക്കണക്കിന് വീട്ടമ്മമാര്‍ക്ക് ഈ വാര്‍ത്ത തെല്ലാശ്വാസം പകര്‍ന്നിട്ടുണ്ട്.  kadappad പി.വി. ഷാജികുമാര്‍